
''നിലവില്‍ എത്ര നോവലുകള്‍ എഴുതുന്നുണ്ട്...?''- ഇയര്‍ ബഡ്സ് വലത്തേചെവിയുടെ ആഴങ്ങളിലേക്ക് പാതാളക്കരണ്ടി പോലെ നിക്ഷേപിച്ച് എസ്. പി പുരുഷോത്തമന്‍ ചോദിച്ചു.
"രണ്ടെണ്ണം. മാതൃരാജ്യം ആഴ്ച്ചപ്പതിപ്പില്‍ 'മരണത്തിന്റെ നിറം പച്ച', സമകാലീന കേരളം വാരികയില്‍ 'ജാംബവാന്റെ കാലത്ത്''- എഴുത്തുകാരന്‍ പരിക്ഷീണനായി മൊഴി കൊടുത്തു. അയാളുടെ കണ്ണുകള്‍ മേശപ്പുറത്ത് കിടന്ന വെള്ളകടലാസുകളിലേക്ക് നീണ്ടു. മുഖഭാവം കൂടുതല്‍ ദീനമായി.
"എത്ര കഥാസമാഹാരങ്ങള്‍ പുറത്തിറക്കി?''- ചെവിയിലെ ഖനനം ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നതിനിടയില്‍ല്‍ എസ്. പി വീണ്ടും ചൂണ്ടലെറിഞ്ഞു.
"16''- ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം എഴുത്തുകാരന്‍ മൊഴിഞ്ഞു. "ദൈവമേ...!!''- കറുപ്പ് നിറത്തില്‍ മുങ്ങിയ ബഡ്സിന്റെ അറ്റത്തേക്ക് നോക്കി പുരുഷോത്തമന്‍ നെടുവീര്‍പ്പിട്ടു. "കഴിഞ്ഞ മാസം മാത്രം നിങ്ങളുടെ ഇന്റര്‍നെറ്റ് സര്‍ഫിങ്ങിന്റെ ചരിത്രമാണിത്''- മേശപ്പുറത്ത് കിടന്ന കടലാസ്കെട്ടിലേക്ക് അലക്ഷ്യമായി വിരല്‍ ചൂണ്ടി എസ്.പി പരിചയപ്പെടുത്തി. എഴുത്തുകാരന്‍ വരണ്ട ചേതനയെ ഒരുമാത്ര നനയ്ക്കാന്‍ ഉമിനീര് ഇറക്കി.
"82 പോണ്‍ സൈറ്റുകളില്‍ നിങ്ങള്‍ പറ്റുപടിക്കാരനാണ്. 38 എണ്ണത്തില്‍ ഗസ്റ്റ്. കൃത്യമായ മേല്‍വിലാസമില്ലാത്ത കൊറെ സൈറ്റുകള്‍ വേറെ. യ്യൂടൂബിലെ ചൂടന്‍ രംഗങ്ങള്‍ വേറെ...''- മേശപ്പുറത്തിരുന്ന കുപ്പിയില്‍ നിന്നും ഒരു കവിള്‍ വെള്ളം വായിലേക്ക് പകര്‍ന്ന് എസ്.പി തുടര്‍ന്നു- "സൈബര്‍ സെല്ലിന്റെ കണക്കുകളാണ്. ജസ്റ്റ് വേരിഫിക്കേഷന്‍ വേണ്ടി എന്റെ മുന്നില്‍ വന്നു. നിങ്ങളുടെ പേര് .......................... എന്റെ മസിലുടക്കി. ഞാന്‍ ഈ പൊസ്തകങ്ങളൊന്നും വായിക്കുന്ന ടൈപ്പല്ല. പക്ഷേ കൊറേ നല്ല എഴുത്തുകാര്‍ എന്റെ പരിചയക്കാരാണ്''.
ചെവിഖനനത്തി താല്‍ക്കാലിക വിരാമം. എസ്.പി മേശവലിപ്പ് തുറന്ന് ഒരു തീപ്പെട്ടികോലെടുത്ത് ചുണ്ടിന്റെ അറ്റത്ത് കത്തിക്കാത്ത സിഗരറ്റ് പോലെ വെച്ച് തുടര്‍ന്നു- "സത്യത്തില്‍...നിങ്ങള്‍ക്ക് വേറൊരു പണിയുമില്ലേ...?''. ഭൂകമ്പത്തില്‍ ഇടിഞ്ഞുതകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എത്തിാക്കുന്ന പുല്‍ക്കൊടി പോലെ എഴുത്തുകാരന്‍ തലഉയര്‍ത്തി.
"ഐ മീന്‍..കഞ്ഞി കുടിക്കാന്‍...?''- എസ്.പി ശവപ്പെട്ടിയിലെ അവസാന ആണി അടിക്കുന്ന ഹര്‍ഷത്തോടെ ചോദ്യം ബൂട്ട്സിട്ട് ഞെരിച്ചമര്‍ത്തി. നിഷേധാര്‍ഥത്തില്‍ എഴുത്തുകാരന്‍ തല വിറപ്പിച്ചു. "അപ്പോള്‍ എഴുത്തിന്റെ അസംസ്കൃത വസ്തു- വാക്ക് ശരിയല്ലേ?- തപ്പിയാണ് സ്വപ്നാടകന്‍ പോലെ നിങ്ങള്‍ ഈ മാതിരി സൈറ്റുകളില്‍ മുങ്ങിനടന്നത് അല്ലേ...?''-എസ്.പി തീപ്പെട്ടികൊള്ളി കത്തിച്ച് (ഹോ... അത് ഒരു സിഗരറ്റായി മാറി) അന്വേഷിച്ചു. എഴുത്തുകാരന്‍ നെറ്റിയില്‍ കൈചേര്‍ത്തു. ചെറിയൊരു പനിക്കോളുണ്ടെന്ന് മനസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടയില്‍, നാലും കല്‍പ്പിച്ച് പുരുഷോത്തമന്റെ ചുണ്ടിലെ കല്‍ത്തുമ്പ് നോക്കി- "യെസ്'' എന്ന് ഉരുവിട്ടു.
ഇടവേള
പിന്നീട് സംഭവിച്ചതൊക്കെ 15 മിിറ്റ് കഴിഞ്ഞാണ് എഴുത്തുകാര് പ്രകാശിതമായത്.
(15 മിനിറ്റുകള്‍ക്ക് മുമ്പ് -യെസ്' എന്ന് മൊഴിഞ്ഞതും, "................ മോനെ, നീയാര് ഷേക്ക്സ്പിയറോ...?. അവന്റെ ഒരു മറുഭാഷ. അവന്റെ ....... സാഹിത്യം'' എന്ന ആക്രോശം ജനിച്ചു 32 വര്‍ഷങ്ങള്‍ താണ്ടിയതിന്റെ ആയാസത്തോടെ അയാള്‍ ഓര്‍ത്തെടുത്തു. ഈ സീന്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നത്ി മുമ്പ് അയാള്‍ കസേര ഉള്‍പ്പടെ വലത്തേക്ക് വീണിരുന്നു)
"പോട്ടെ...ചിലപ്പോള്‍ എനിക്ക് പെട്ടെന്ന് ടെമ്പര്‍ കയറും. പിന്നെ രാജി (എന്റെ ഭാര്യ) പിടിച്ചാല്‍ പോലും നിക്കത്തില്ലേ...''- എഴുത്തുകാരന്റെ ഇടംചുമലില്‍ തട്ടി എസ്. പി പുരുഷോത്തമന്‍ കളി പറഞ്ഞു.
പൊലീസ് സ്റ്റേഷില്‍ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോള്‍ എഴുത്തുകാരന്‍ വിയര്‍ത്ത് പിണ്ടിയായിരുന്നു. ബസ്സ്റ്റാന്‍ഡിടുത്തെ സൈഡ്റോഡില്‍ നിന്ന് പോക്കറ്റില്‍ കരുതിയ ഒടിഞ്ഞുമടങ്ങിയ സിഗരറ്റ് ചുണ്ടിലേക്കെടുത്ത് കത്തിക്കുമ്പോള്‍ അയാള്‍ ഭീതിയോടെ ഇടംവലം നോക്കി.
( സന്ദര്‍ഭം അയാര്‍ഥം . കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരുമായി ബന്ധം)
No comments:
Post a Comment