'റോസാദലങ്ങളും കുപ്പിചില്ലുകളും'
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'റോസാദലങ്ങളും കുപ്പിചില്ലുകളും' എന്ന പുസ്തകത്തിലൂടെ വിശ്വസാഹിത്യത്തില്‍ തനിക്കുള്ള അനുഭവപരിചയവും സൈന്‍ പ്രസിദ്ധീകരിച്ച 'എന്റെ പ്രദക്ഷിണ വഴികള്‍' എന്ന പുസ്തകത്തിലൂടെ പത്രപ്രവര്‍ത്തനത്തിലെ വിശാലമായ ഇടപെടലുകളും വിവരിച്ച എസ് ജയചന്ദ്രന്‍ നായര്‍ ഈ രണ്ട് മേഖലയ്ക്കും ചേരാത്ത ഇടപെടലിലൂടെയാണ് ഇപ്പോള്‍ ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്.
പത്രാധിപരുടെ കത്രിക ഉപയോഗിച്ച് ഒരു എഴുത്തുകാരനും അദ്ദേഹത്തിന്റെ വായനക്കാരും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം മുറിച്ചു നീക്കിയ അദ്ദേഹത്തിന് താന്‍ ചരിത്രപരമായ ഒരു ഇടപെടല്‍ നടത്തിയതായി തോന്നിയിരിക്കണം. സര്‍ഗപരമായ ശേഷിയ്ക്ക് മുകളില്‍ രാഷ്ട്രീയമായ പക്ഷങ്ങള്‍ നോക്കി ചില പത്രാധിപന്‍മാര്‍ ഇടപെട്ടിരുന്നെങ്കില്‍ മലയാളസാഹിത്യത്തിന്റെ ചരിത്രം ഇതല്ലാതാവുമായിരുന്നു. പല മികച്ച കൃതികളും കാലത്തിന്റെ ചവറ്റുകുട്ടയില്‍ വീഴുമായിരുന്നു. കൈയെഴുത്ത് പ്രതികള്‍ക്ക് മേല്‍ പരന്ന് കിടന്ന് 'ഒരുപാട് ചാമ്പലുകള്‍ ഊതി യകറ്റി പ്രതിഭയുടെ കനല്‍'-കണ്ടെത്തുന്ന ഹര്‍ഷം എംടിയെ പോലെ മലയാളം ഓര്‍മ്മിക്കുന്ന ചില പത്രാധിപന്‍മാര്‍ കുറിച്ചിട്ടത് ഓര്‍ക്കുന്നു. രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പക്ഷപാതപരമായ ഭൂതകണ്ണാടിയിലൂടെ നോക്കി ശീലിക്കുമ്പോഴാണ് ചില പത്രാധിപന്‍മാര്‍ സങ്കുചിതത്വത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അഭയം കണ്ടെത്തുന്നത്. തികച്ചും നിഷ്പക്ഷമെന്ന് സ്വയം വിലയിരുത്തി എഴുതുന്ന വരികള്‍ക്കിടയില്‍ ഇത്തരക്കാര്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ വെടിമരുന്ന് നിറയ്ക്കും.
'വാക്കിന്റെ സദാചാരമെന്ന' പേരില്‍ ദേശാഭിമാനിയില്‍ കവി എഴുതിയ ലേഖനമാണ് വാരികയുടെ പത്രാധിപരെ ചൊടിപ്പിച്ചത്. 'വിഖ്യാതമായ കൊലപാതകത്തെ' ന്യായീകരിക്കുന്ന ഒറ്റ വരി പോലും ഇല്ലാത്ത ആ ലേഖനം പക്ഷേ പത്രാധിപരുടെ കണ്ണടയിലൂടെ വായിച്ചപ്പോള്‍ 'കണ്ണില്‍ചോരയില്ലാത്ത' പക്ഷം പിടിക്കലായി. ചരിത്രത്തോട് നീതി പുലര്‍ത്താന്‍ താന്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ...?- എന്ന അടിക്കുറിപ്പോടെ അദ്ദേഹം കാവ്യത്തെ അച്ചുകൂടത്തില്‍ നിന്നും തിരിച്ചുവിളിച്ചു. വിശാലമായ വായനാനുഭവമുള്ള പത്രാധിപരെന്നാണ് 'പച്ചകുതിര'യില്‍ എഴുതിയ പുസ്തകപരിചയത്തില്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ജി ഈ പത്രാധിപരെ വിശേഷിപ്പിച്ചത്. എന്നാല്‍ ആ വായനപരിചയത്തിന്റെ വെട്ടത്തില്‍ കാര്യങ്ങളെ നോക്കികാണാന്‍ അദ്ദേഹം തയാറായില്ല. സ്റ്റാലിനിസ്റ്റ് റഷ്യയെ കുറിച്ചും ബുള്‍ഗകോവിനെ കുറിച്ചും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിനെ കുറിച്ചും വാചാലനായ പത്രാധിപര്‍ക്ക് ന്യായീകരണമില്ലാത്ത ഈ സെന്‍സര്‍ഷിപ്പില്‍ അഭിമാനം കൊള്ളുന്നു. താന്‍ തന്റെ ദൌത്യം നിറവേറ്റിയെന്ന് ആശ്വസിക്കുന്നു. സ്വതന്ത്രവും നിഷ്പക്ഷവും എന്ന് പത്രാധിപര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാരികയ്ക്കും ഇതിന്റെ ഖ്യാതി ചരിത്രം വീതിച്ചു നല്‍കട്ടെ എന്ന് ആശംസകളോടെ.
പത്രാധിപരുടെ കത്രിക ഉപയോഗിച്ച് ഒരു എഴുത്തുകാരനും അദ്ദേഹത്തിന്റെ വായനക്കാരും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം മുറിച്ചു നീക്കിയ അദ്ദേഹത്തിന് താന്‍ ചരിത്രപരമായ ഒരു ഇടപെടല്‍ നടത്തിയതായി തോന്നിയിരിക്കണം. സര്‍ഗപരമായ ശേഷിയ്ക്ക് മുകളില്‍ രാഷ്ട്രീയമായ പക്ഷങ്ങള്‍ നോക്കി ചില പത്രാധിപന്‍മാര്‍ ഇടപെട്ടിരുന്നെങ്കില്‍ മലയാളസാഹിത്യത്തിന്റെ ചരിത്രം ഇതല്ലാതാവുമായിരുന്നു. പല മികച്ച കൃതികളും കാലത്തിന്റെ ചവറ്റുകുട്ടയില്‍ വീഴുമായിരുന്നു. കൈയെഴുത്ത് പ്രതികള്‍ക്ക് മേല്‍ പരന്ന് കിടന്ന് 'ഒരുപാട് ചാമ്പലുകള്‍ ഊതി യകറ്റി പ്രതിഭയുടെ കനല്‍'-കണ്ടെത്തുന്ന ഹര്‍ഷം എംടിയെ പോലെ മലയാളം ഓര്‍മ്മിക്കുന്ന ചില പത്രാധിപന്‍മാര്‍ കുറിച്ചിട്ടത് ഓര്‍ക്കുന്നു. രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പക്ഷപാതപരമായ ഭൂതകണ്ണാടിയിലൂടെ നോക്കി ശീലിക്കുമ്പോഴാണ് ചില പത്രാധിപന്‍മാര്‍ സങ്കുചിതത്വത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അഭയം കണ്ടെത്തുന്നത്. തികച്ചും നിഷ്പക്ഷമെന്ന് സ്വയം വിലയിരുത്തി എഴുതുന്ന വരികള്‍ക്കിടയില്‍ ഇത്തരക്കാര്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ വെടിമരുന്ന് നിറയ്ക്കും.
'വാക്കിന്റെ സദാചാരമെന്ന' പേരില്‍ ദേശാഭിമാനിയില്‍ കവി എഴുതിയ ലേഖനമാണ് വാരികയുടെ പത്രാധിപരെ ചൊടിപ്പിച്ചത്. 'വിഖ്യാതമായ കൊലപാതകത്തെ' ന്യായീകരിക്കുന്ന ഒറ്റ വരി പോലും ഇല്ലാത്ത ആ ലേഖനം പക്ഷേ പത്രാധിപരുടെ കണ്ണടയിലൂടെ വായിച്ചപ്പോള്‍ 'കണ്ണില്‍ചോരയില്ലാത്ത' പക്ഷം പിടിക്കലായി. ചരിത്രത്തോട് നീതി പുലര്‍ത്താന്‍ താന്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ...?- എന്ന അടിക്കുറിപ്പോടെ അദ്ദേഹം കാവ്യത്തെ അച്ചുകൂടത്തില്‍ നിന്നും തിരിച്ചുവിളിച്ചു. വിശാലമായ വായനാനുഭവമുള്ള പത്രാധിപരെന്നാണ് 'പച്ചകുതിര'യില്‍ എഴുതിയ പുസ്തകപരിചയത്തില്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ജി ഈ പത്രാധിപരെ വിശേഷിപ്പിച്ചത്. എന്നാല്‍ ആ വായനപരിചയത്തിന്റെ വെട്ടത്തില്‍ കാര്യങ്ങളെ നോക്കികാണാന്‍ അദ്ദേഹം തയാറായില്ല. സ്റ്റാലിനിസ്റ്റ് റഷ്യയെ കുറിച്ചും ബുള്‍ഗകോവിനെ കുറിച്ചും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിനെ കുറിച്ചും വാചാലനായ പത്രാധിപര്‍ക്ക് ന്യായീകരണമില്ലാത്ത ഈ സെന്‍സര്‍ഷിപ്പില്‍ അഭിമാനം കൊള്ളുന്നു. താന്‍ തന്റെ ദൌത്യം നിറവേറ്റിയെന്ന് ആശ്വസിക്കുന്നു. സ്വതന്ത്രവും നിഷ്പക്ഷവും എന്ന് പത്രാധിപര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാരികയ്ക്കും ഇതിന്റെ ഖ്യാതി ചരിത്രം വീതിച്ചു നല്‍കട്ടെ എന്ന് ആശംസകളോടെ.
തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടിന് അനുസരിച്ച് എഴുതിയില്ലെങ്കില്‍ കവിതകളും കഥകളും ലേഖനങ്ങളും ഈ വിലാസത്തിലേക്ക് അയക്കേണ്ടതില്ല- പത്രാധിപര്‍ എന്ന ഒരു ചെറുകുറിപ്പ് അടുത്ത ലക്കം വാരികയില്‍ പ്രതീക്ഷിക്കുന്നു......ഒരു വായനക്കാരന്‍